നാടകക്കാരൻ മനോജ് സുനിയുടെ ബാല്യകാല ഓർമകളുടെ സമാഹാരമാണ് ലോഗോസ് ബുക്സ് പുറത്തിറക്കിയ നായാടിപ്പാറ . എഴുത്തുകാരൻ തന്നെ തന്റെ പുസ്തകത്തിന് നൽകിയ ടാഗ്‌ലൈൻ " മലബാറിലെ ഒരു കുടിയിറക്കുകാരന്റെ ജീവിത സ്മരണകൾ " എന്നാണ് . ഗൃഹാതുരത്വം മനസ്സിൽ നിറയ്ക്കുന്ന കുറേ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ കാതൽ . തന്നിലെ അധ്യാപകനെയും നാടകക്കാരനെയും വാർത്തെടുത്ത ബാല്യകാലാനുഭവങ്ങൾ തന്റെ പെൺമക്കൾക്ക് പകർന്നു നൽകുകയും അത്തരം അനുഭവങ്ങൾ അവരിലുണ്ടാക്കുന്ന ചിന്താപരിസരവും സമകാലീനതയിൽ ആ കഥകൾ അവരിൽ വരുത്തുന്ന പരിവർത്തനങ്ങളും എഴുത്തുകാരൻ അടയാളപ്പെടുത്തുന്നുണ്ട് . നമ്മൾ കടന്നുപോയ വഴികളിൽ ഗൃഹാതുരതയോടെ അനുഭവിച്ച് വിസ്മരിച്ച കാഴ്ചോത്സവങ്ങൾ മനോജ് സുനിയിലെ കുട്ടി , മനസ്സിൽ ശേഖരിക്കുകയും ആ ഓർമകളെ പുതിയകാലത്തിലേക്കായി കൈമാറുകയും ചെയ്തിരിക്കുന്നു . മനോജ് സുനിയുടെ വാക്കുകളിലൂടെ സഞ്ചരിച്ച് ഇവിടെയെത്തുന്നവർക്ക് നായാടിപ്പാറ അമ്പലക്കുളത്തിന്റെ തണുപ്പും ദൂരെയുയരുന്ന കഥകളി സംഗീതവും കോട്ടയ
“ ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ ” മുരളിയുടെ കഥകളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം . സ്വന്തമായൊരു പുസ്തകം പുറത്തിറക്കുക എന്നത് ഒരുവിധപ്പെട്ട എല്ലാ എഴുത്തുകാരുടെയും ആഗ്രഹമാണ് . എന്റെ ചിന്തകളാലും അനുഭവങ്ങളാലും സമ്പന്നമായ ഒരു പൂർണ പുസ്തകം പുറത്തിറക്കണമെന്നത് വളരെ ചെറുപ്പത്തിലേ മനസ്സിൽ വേരുറച്ചൊരു സ്വപ്നമാണ് . സുഹൃത്ത് മുരളി കൃഷ്ണൻ ആ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് . മുരളിയുടെഅനുഭവമണ്ഡലങ്ങളിൽ ഉടലെടുത്ത 17 കഥകൾ . കഥകളെല്ലാം അഗോളമാനമുള്ളതാണ് . ഒരു കഥ നടക്കുന്നത് സ്റ്റേഷൻ കടവിലാണെങ്കിൽ മറ്റേത് ദുബായ് , പിന്നെയൊന്ന് ന്യൂയോർക്ക് , അടുത്തത് ആറ്റിങ്ങൽ . അങ്ങനെ വ്യത്യസ്ത ദേശങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവിളികൾ ഉജ്ജ്വലവിളികളായി നിറഞ്ഞു നിൽക്കുന്ന 17 കഥകൾ . ജി . ആർ . ഇന്ദുഗോപന്റെ ആമുഖത്തോടെ ലോഗോസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പഠനം നടത്താൻ മുരളി തിരഞ്ഞെടുത്തത് എന്നെയായിരുന്നു . അതെന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല . എന്തായാലും എനിക്കത് ഉപകാരമായി . കനൽ സാംസ്‌കാരിക വേദിക്കായി അടുത്ത നാടകത്ത